Friday, November 15, 2024

ആൽക്കമി

ഒന്നും കിട്ടാതെ 

ആരും മടങ്ങിപ്പോരില്ലെന്ന 

ഉറപ്പു ലഭിക്കയാൽ 

കാമനകളുടെ ഭാണ്ഡം നിറച്ചാണ് ഞാൻ 

കരുണയുടെ ദർബാറിൽ ചെന്നത്.


സുൽത്താനപ്പോൾ സ്തുതികൾ കേട്ട് മന്ദഹസിച്ചും, 

പരിവേദനങ്ങൾക്ക് ഇലാഹിനോട് തേടിയും  

നിലകൊണ്ടു.

ഞാൻ ഭാണ്ഡമഴിച്ചു.


എന്താരത്‌ഭുതം!
കാമനകളത്രയും ദിവ്യപ്രഭയാൽ ഏറ്റുപറച്ചിലുകളും സ്തുതികളുമായിത്തീർന്നിരിക്കുന്നു.



No comments:

Post a Comment