![]() |
ഒന്നും കിട്ടാതെ
ആരും മടങ്ങിപ്പോരില്ലെന്ന
ഉറപ്പു ലഭിക്കയാൽ
കാമനകളുടെ ഭാണ്ഡം നിറച്ചാണ് ഞാൻ
കരുണയുടെ ദർബാറിൽ ചെന്നത്.
സുൽത്താനപ്പോൾ സ്തുതികൾ കേട്ട് മന്ദഹസിച്ചും,
പരിവേദനങ്ങൾക്ക് ഇലാഹിനോട് തേടിയും
നിലകൊണ്ടു.
ഞാൻ ഭാണ്ഡമഴിച്ചു.
എന്താരത്‌ഭുതം!
കാമനകളത്രയും ദിവ്യപ്രഭയാൽ ഏറ്റുപറച്ചിലുകളും സ്തുതികളുമായിത്തീർന്നിരിക്കുന്നു.